Tuesday, July 15, 2008

അവന്റെ രാവുകള്

എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷം.പൊതുവെ അവസാന വര്‍ഷക്കാര്‍ ഘടാഘടങ്ങളായ തീരുമാനങ്ങളൊക്കെ
എടുത്ത് ഒതുങ്ങി കൂടുന്ന കാലം.സപ്ലി,ക്രിട്ടി,മേഴ്സി തുടങ്ങി പിന്നീടങ്ങോട്ട് അവരവര്‍ക്ക് തോന്നിയ പേരിട്ടു വിളിക്കുന്ന കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ പേപ്പറുകള്‍ ക്ലിയര് ചെയ്യലായിരുന്നു പ്രധാന പണി. എന്തൊക്കെയാണെങ്കിലും പേരിടുമ്പോള് കഴിവതും പെണ് പേരുകളാകാന് എല്ലാവരും ശ്രദ്ധിച്ചിരുന്നു.ഇന്നു റീത്ത, കത്രീന തുടങ്ങി ചുഴലിക്കാറ്റുകള്ക്ക് പേരിടുന്ന പോലെ അന്നും കഴിവതും ദുരന്തങ്ങള് സ്ത്രീ നാമങ്ങളില് തന്നെയാണ് അറിയപ്പെട്ടിരുന്നത്.പേപ്പര് ക്ലിയര് ചെയ്യുന്നതിന്റെ ആദ്യപടിയായിരുന്നു ഏഴാം സെമെസ്റ്റെര് തുടക്കത്തിലെ ഉള്ള ഹോസ്റ്റല് റൂം ഷഫ്ലിംഗ്.അവരവരുടെ റെയിഞ്ചിലുള്ള ബാക്ക് പേപ്പറുള്ള സഹമുറിയനേയും കൂട്ടി "എ" ഹോസ്റ്റലില് ചേക്കേറാറാണ് പതിവ്.പേരു കേട്ടു തെറ്റിദ്ധരിക്കുകയൊന്നും വേണ്ട. അശ്വതിയെന്നോ, കാര്ത്തികയെന്നോ മറ്റോ ഹോസ്റ്റലിന്റെ നെറ്റിയില് എഴുതി വെച്ചിട്ടുണ്ടെങ്കിലും ആ പേരു പറഞ്ഞാല്,പണ്ടു തക്കാളിയുടെ അമ്മ ഹോസ്റ്റലില് വന്നു ബി-45 ലെ പ്രദീപിനെ അന്വേഷിച്ചപ്പോള്, കാമന് അങ്ങനെ ഒരാള് ആ റൂമിലില്ലെന്നു പറഞ്ഞ പോലെയായിരിക്കും മറുപടി കിട്ടുക.

മൂന്നു നിലകളിലായി സദാ സമയവും വിമലയിലേക്കും പിന്നെ നമ്മുടെ കോളേജിലേക്കും പോകുന്ന പെണ്കുട്ടികളെ നോക്കി നില്ക്കാവുന്ന രീതിയിലുള്ള കണ്സ്ട്രക്ഷന്.ഹോസ്റ്റലിന്റെ മുന്പിലായി മുള്ളുവേലി കെട്ടി അടച്ച ഒരു പൂന്തോട്ടം.അതിന്റെ ഉള്ളില് ഒരിക്കലും വെള്ളം വറ്റാത്ത ഒരു കുളം. പൂന്തോട്ടത്തിന്റെ വലതുവശത്തായി വോളിബോള് കോര്ട്ട്.ടെറസിലും ചുറ്റുവട്ടത്തുമായി നാലു പേര്ക്ക് നില്ക്കാന് പറ്റുന്ന സ്ഥലങ്ങളിലുള്ള അസംഖ്യം ക്രിക്കറ്റ് ഗ്രൗണ്ടുകള്.ഇതായിരുന്നു അന്നത്തെ "എ" ഹോസ്റ്റല്.

സമയത്തും അസമയത്തുമായി വെള്ളം നിന്നു പോകുന്ന ഹോസ്റ്റലില് മുട്ടുശാന്തിക്കുള്ള വകുപ്പായിരുന്നു പ്രസ്തുത കുളം.ഒരിക്കല് ഒരു പകലില് കുളിക്കാന് തോര്ത്തുമുടുത്ത് ബക്കറ്റുമായി കുളിമുറിയിലെത്തിയ മാമു,പൈപ്പിലൂടെ കാറ്റു വരുന്നത് കണ്ടു, ആസ് യൂഷ്വല് ചെയ്യാറുള്ള പോലെ വാര്ഡനെ തെറിയും പറഞ്ഞു ഉടുത്തിരുന്ന തോര്ത്തൂരി കുളി കഴിഞ്ഞ പോലെ തോര്ത്തി റൂമിലേക്ക് പോകാതെ ഇന്നു രണ്ടാലൊന്നറിഞ്ഞിട്ടു തന്നെ കാര്യം എന്ന് തീരുമാനിച്ചു വേലി ചാടി കടന്നു കുളക്കരയിലെത്തി.രണ്ടു മഗ് വെള്ളം തല വഴി ഒഴിച്ച് കഴിഞ്ഞപ്പോളാണ് മാമു ഞെട്ടലോടെ ആ കാഴ്ച കണ്ടത്.തന്റെ ക്ലാസ്സിലെ രണ്ടു പെണ്കുട്ടികള് ഹോസ്റ്റലിലേക്ക് നടന്നു വരുന്നു.കാര്യം ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും വെവ്വേറെ ഹോസ്റ്റല് ആണെങ്കിലും ഓഫീസ് ഒന്നേ ഉണ്ടായിരുന്നുള്ളൂ.തിരിച്ചാവാതിരുന്നതു ആരോ ദീര്ഘവീക്ഷണത്തോടെ ചെയ്തതായിരിക്കും.എന്തായാലും മാനം കപ്പല് കയറാന് പോകുന്നു എന്ന തിരിച്ചറിവില് മാമുവിന്റെ ക്രൈസിസ് മാനേജ് മെന്റ് കിഡ്നി ഉണര്ന്നു പ്രവര്ത്തിക്കാന് തുടങ്ങി.ഓടിയാല് അവരുടെ മുന്പില് തന്നെ ചെന്നു ചാടും.പിന്നെയോ???

ഹോസ്റ്റലിലേക്ക് കയറാന് തുടങ്ങുമ്പോഴാണ് അവരിലൊരാളുടെ ശ്രദ്ധ കുളക്കരയില് പതിഞ്ഞത്.
"ദേഡീ.. ആ മീന് പിടിക്കാനിരിക്കുന്ന ആളിന്റെ പ്രതിമ നോക്കിയേ,നമ്മുടെ മാമുവിന്റെ ഛായയില്ലെ!!!!"

ഞങ്ങളെന്തായാലും "എ" ഹോസ്റ്റലിന് പകരം "ഡി" യില് ചേക്കേറാം എന്ന് തീരുമാനിച്ചു.ഞാനും സജാദും ഒരു റൂമില്,നാരായണനും ചിപ്പുവും ഒരു റൂമില്. നന്ദന് കൂട്ടായിട്ട് ആരെയും കിട്ടാത്തത് കൊണ്ടു അവന് ഒറ്റക്കൊരു റൂമില്. അങ്ങനെ എല്ലാം സെറ്റപ്പ് ആക്കിയിരിക്കുമ്പോഴാണ് തൊട്ടടുത്ത മുറിയില് നന്ദനെ പോലെ വേറെ കൂട്ടൊന്നും കിട്ടാതെ ഒറ്റയാനായി "ഒടുവില് " വന്നത്.സത്യത്തില് ഞങ്ങളെടുത്ത റെസലൂഷന്സില് ബാക്ക് പേപ്പറുകള് ക്ലിയര് ചെയ്യുന്നതോടൊപ്പം പ്രാധാന്യം കൊടുത്തതായിരുന്നു "ഫ്ലാഷ്" കളി നിര്ത്തണമെന്നത്.അത് കൊണ്ടാണ് ഷാഫിയും ജോണുമൊക്കെ "എ" മെമ്പറായപ്പോള് ഞങ്ങള് "ഡി" യില്ലേക്ക് പോന്നത്.അപ്പോഴാണ് ആ കൂട്ടത്തിലെ സ്ഥിരം ക്ഷണിതാവായ ഒടുവില് ഞങ്ങളുടെ ഇടയിലേക്ക് വരുന്നത്.

ഫൈനല് ഇയര് റെസലൂഷനായി ഞങ്ങളെടുത്തവയില് മറ്റു പ്രധാന പെട്ട കാര്യങ്ങള് ,ഇപ്രാവശ്യമെങ്കിലും മെഡിക്കല് സര്ട്ടിഫിക്കറ്റിന്റെ സഹായമില്ലാതെ പരീക്ഷ എഴുതും.മിനിമം സെഷന് മാര്ക്ക് വാങ്ങും,ഇതിന് മുന്പും വാങ്ങണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടായിരുന്നില്ല പക്ഷെ കൊടുക്കണമെന്ന് സാറന്മാര്ക്കും തോന്നണ്ടേ!!!!.ഉച്ചക്ക് ഊണ് കഴിക്കാന് മെസ്സില് പോയാല് ഊണ് കഴിഞ്ഞു റൂമില് പോയി കിടന്നുറങ്ങാതെ തിരിച്ചു കോളേജിലേക്ക് വരും.തിയറി ക്ലാസ് കട്ട് ചെയ്താലും ലാബ് കട്ട് ചെയ്യരുത്,കാരണം ലാബ് കട്ട് ചെയ്താല് മൂന്നു മണിക്കൂറു പോകും. റെക്കോര്ഡ് ബുക്കില് മാഷന്മാരെ കൊണ്ടു തന്നെ ഒപ്പിടീപ്പിക്കും. അല്ലെങ്കില് പിന്നെ മൂന്നാം സെമസ്റ്റര് ഇലക്ട്രിക്കല് ലാബില് അന്തോണിയുടെ റെക്കോര്ഡ് മറിച്ചു നോക്കിയ മേഴ്സി ടീച്ചര് ഒരു പേജ് നിറയെ സ്വന്തം ഒപ്പിട്ടു പഠിച്ചിരിക്കുന്നത് കണ്ടു "നീയൊന്നും ജന്മമുണ്ടെങ്കില് ഈ ലാബ് പാസാകാന് പോകുന്നില്ല" എന്ന് യാതൊരു മേഴ്സിയുമില്ലാതെ അനുഗ്രഹിച്ച പോലെ അനുഗ്രഹങ്ങള് വാങ്ങേണ്ടി വരും.

അങ്ങനെ താമസം മാത്രം "ഡി" യിലും ബാക്കി പരിപാടികളൊക്കെ പഴയപടിയും തുടര്ന്നു കൊണ്ടേയിരുന്നു. കഴിഞ്ഞ ദിവസം കുവൈറ്റില് വെച്ച് ആ കാലഘട്ടത്തെ കുറിച്ചു ചര്ച്ച വന്നപ്പോള് "ഒടുവില്" ഞാന് രാവിലെ കുളിക്കാനായിട്ടു സോപ്പ് അന്വേഷിച്ചു അവന്റെ റൂമില് ചെല്ലുമെന്ന് പറഞ്ഞതു ഞാനങ്ങ് സഹിച്ചു.പക്ഷെ അവന്റെ "പീയേഴ്സ്" സോപ്പ് എടുത്തു കൊണ്ടുപോകുമെന്ന് പറഞ്ഞത് എനിക്ക് തീരെ പിടിച്ചിട്ടില്ല.

അതിന്റെ ഇടയിലാണ് മനസമാധാനം കെടുത്താന് പുതിയൊരു സാധനം എത്തിയത്.ഒറ്റ നമ്പര് ലോട്ടറി.തിരക്കഥയും സംവിധാനവും നന്ദന്റെ വകയായിരുന്നു.ഒരു നമ്പര് തന്നെ അടിച്ചില്ലെങ്കില് പിറ്റേ ദിവസം ഇരട്ടിയാക്കി അങ്ങനെ പതിനഞ്ചു ദിവസമോ മറ്റോ പോയാല് ലാഭവും പിന്നീട് നീണ്ടു പോയാല് നഷ്ടവും വരുന്ന ഒരു ഗ്രാഫൊക്കെ ഉണ്ടാക്കി കളി തുടങ്ങി.ഇമ്മാതിരി തല തിരിഞ്ഞ പരിപാടികള്ക്കൊക്കെ തല പുകക്കുന്ന പരിപാടികളൊക്കെ നന്ദന്റെ വകയായിരുന്നു.സൈനിക സ്കൂളില് നിന്നു പഠിച്ചു പുറത്തിറങ്ങിയ മുതലാണ്.സൈന്യത്തിലെങ്ങാനും ചേര്ത്തിരുന്നെങ്കില് അവന് ഇന്ത്യയെ തന്നെ മറിച്ചു വിറ്റേനെ..എന്തായാലും ആദ്യ കളിയോടെ ഞാനീ പരിപാടി വിട്ടു.ഒറ്റയ്ക്ക് കളി തുടങ്ങിയ സജാദ് അഞ്ചു ദിവസം അടിക്കാതായപ്പോള് ആറാം ദിവസത്തെ ടിക്കറ്റ് ഒടുവിലിന് മറിച്ചു വിറ്റതും അന്ന് തന്നെ കൃത്യമായി അതടിക്കുകയും ചെയ്തപ്പോള് ,കടിഞ്ഞൂല് കല്യാണത്തിലെ ജഗതി ലോട്ടറി മറിച്ചു വിറ്റതിനു ഒന്നാം സമ്മാനമടിച്ചപ്പോള് വീണ പോലെ കുറച്ചു നേരം റൂമില് കിടന്നുറങ്ങുകയും പ്രതിഷേധാത്മകമായി മെസ്സിലെ ചപ്പാത്തിയും ബീഫും വേണ്ടെന്നു വെക്കുകയും ചെയ്തു.ഞങ്ങളാണെങ്കില് അതും കൂടാതെ രാത്രി വിയ്യൂര് കൃഷ്ണയുടെ മുമ്പിലുള്ള തട്ട് കടയില് നിന്നും ബണ്ണും ഓംലറ്റും ഒടുവിലാന്റെ ചെലവിലടിച്ചു.

ഏഴാം സെമെസ്റ്ററ് പരീക്ഷയുടെ സ്റ്റഡിലീവ് തുടങ്ങി.ഞങ്ങളുടെ കമ്പയിന് സ്റ്റഡിയും.എന്ന് വെച്ചാല് കാലത്ത് ഏഴു മണിക്കെഴുന്നേറ്റാലുടനെ പല്ലു തേച്ചു മെസ്സിലേക്ക്.തിരിച്ചു വന്നു പത്രപാരായണം,അന്നത്തെ വാര്ത്തകളിന്മേലുള്ള ചര്ച്ച,കുളി.എല്ലാം കഴിയുമ്പോള് പത്തു മണി.പത്തു മുതല് പന്ത്രണ്ടു വരെ പഠിക്കാനിരിക്കല്.പന്ത്രണ്ടിന് വീണ്ടും മെസ്.ഉച്ചയുറക്കം,നാലു മണിക്ക് വീണ്ടും മെസ്,അവിടെ നിന്നും ക്രിക്കറ്റ് കളി.ഏഴു മണിക്ക് വീണ്ടും മെസ്. കുളി, ജപം ഒക്കെ കഴിഞ്ഞു പത്തു മണിയോടെ പഠിക്കാനിരുന്നാല് പതിനൊന്നു മണിയാകുമ്പോഴേക്കും ഉറക്കം.എല്ലാം കൂടി നോക്കിയാല് ദിവസം രണ്ടു മണിക്കൂര് പോലും പഠിക്കുന്നില്ല എന്ന തിരിച്ചറിവ് നന്ദനെ വീണ്ടും മൂല കാരണങ്ങള് തപ്പി ഇറക്കി.അവസാനം ശ്രീ ബുദ്ധന് ആലിന് ചുവട്ടില് ഇരുന്നപ്പോള് ബോധമുണ്ടായ പോലെ "ഡി" മിഡിലില് ഇരുന്നു മഹത്തായ ആ കണ്ടുപിടുത്തം പേറ്റന്റ്റൊന്നുമെടുക്കാന് മെനക്കെടാതെ സമക്ഷം തുറന്നു. ഉറക്കമാണത്രേ മൂല കാരണം ഉറക്കം നാം ഉപേക്ഷിക്കുകയാണെങ്കില് എല്ലാം ശരിയാകും....നടന്നത് തന്നെ....ഇല്ല നടക്കില്ല അതുകൊണ്ട് തന്നെ ഉറക്കം ഉഴിവാക്കാനായി അവനൊരു പുതിയ മരുന്നും കണ്ടുപിടിച്ചു.

വിജു വര്മ ഗോവയില് പോയി വന്നപ്പോള് കൊണ്ടുവന്ന ഒരു കുപ്പി റം കഴിഞ്ഞ ഒരു കൊല്ലമായി ആരാലും സേവിക്കപ്പെടാതെ ഒരു മൂലയില് കിടന്നിരുന്നു. അതില് സമാസമം കട്ടന് ചായയും ചേര്ത്ത് അടിച്ചാല് ഉറക്കം പമ്പ കടക്കുമത്രേ!!.പമ്പ കടന്നില്ലേലും പള്ളിമൂലയെങ്കിലും കടന്നാല് മതിയായിരുന്നു. അങ്ങനെ നന്ദന്റെ സ്വന്തം ഡിസ്റ്റിലറിയില് ബ്ലെന്റ്റിങ്ങും മിക്സിങ്ങും നടത്തി മരുന്ന് റെഡിയായി.പക്ഷെ സാധനം സേവിക്കാന് ആര്ക്കും ധൈര്യം പോര.കാരണം ആ സമയത്ത് പരിചയമുള്ള അടിച്ചാല് തലയും കുനിച്ചിരിക്കേണ്ടി വരുന്ന മണവാട്ടി,മൂന്നാം ദിവസം കെട്ട് വിടുന്ന യേശുക്രിസ്തു മുതലായവ പോലെ അല്ലിത് ചിലപ്പോള് കോളേജിനൊരവധി വരെ കിട്ടാന് ചാന്സുണ്ട്. അവസാനം ആ റിസ്കും നന്ദന് തന്നെ ഏറ്റെടുത്തു.ഒരേ ഒരു ലാര്ജ് ജഗതി സ്റ്റൈലില് വലിച്ചു തൊട്ടു കൂട്ടാന് ഒന്നുമില്ലാത്തത് കൊണ്ടു തല്ക്കാലം കാല്കുലേറ്ററില് അഡ്ജസ്റ്റ് ചെയ്തു ഗുരുവായൂര് ആനയോട്ടത്തിനു റെഡിയാകുന്ന രാമന്കുട്ടിയെ പോലെ നന്ദന് തല കുലുക്കി പുസ്തകം തുറന്നു.ഷെയര് ചെയ്യാന് ഒരാള് കുറവായത് കൊണ്ടാണോ എന്നറിയില്ല അന്ന് പതിവില്ലാതെ നേരത്തെ തന്നെ ഉറക്കം ഞങ്ങളെ ആക്രമിക്കുകയും ഞങ്ങളാണെങ്കില് ഇപ്പോള് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യന് ബാറ്റ്സ്മാന്മാരെ പോലെ യാതൊരു എതിര്പ്പും പ്രകടിപ്പിക്കാതെ കീഴടങ്ങുകയും ചെയ്തു.

പിറ്റേദിവസം രാവിലെ ഞങ്ങള് വന്നു നോക്കുമ്പോള് നന്ദന് കുളിയൊക്കെ കഴിഞ്ഞു പേപ്പര് വായിച്ചിരിക്കുകയായിരുന്നു.തലേ ദിവസം തീരെ ഉറങ്ങിയല്ലത്രേ, മരുന്ന് ഫലം കണ്ടു. പക്ഷെ അന്ന് രാവിലെ പഠിക്കാനിരുന്നപ്പോള് നന്ദനൊരസ്കിത. കാര്യം എല്ലാവരും പുസ്തകമൊക്കെ തുറന്നു വെച്ചു വായിക്കലും ചര്ച്ചകളുമൊക്കെ നടത്തുന്നുണ്ടെങ്കിലും, ഞാനിപ്പോള് പ്രോജക്റ്റ് പ്രോഗ്രസ് മീറ്റിങ്ങില് ഇരിക്കുന്ന പോലെ ഒന്നും ഒരു മനസിലാകായ്ക... എന്തായാലും ഞങ്ങള് കൃത്യം പന്ത്രണ്ടു മണിക്ക് മെസ്സിലേക്ക് പോകുകയും അവിടെ നിന്നും ഉച്ച ഉറക്കത്തിനു പോകുകയും ചെയ്തപ്പോള് നന്ദന് ഉറക്കം വരാത്തതിനാല് അന്നത്തെ പത്രങ്ങളുടെ പുനറ്വായനക്കായി പോയി.രാത്രി പഠിക്കാനിരുന്നപ്പോള് നന്ദന്റെ അവസ്ഥ കണക്കിലെടുത്ത് അന്നത്തെ പഠിത്തത്തിനു പകരം എങ്ങനെ നന്ദനെ പഴയ സ്ഥിതിയില് കൊണ്ടുവരാം എന്ന ചര്ച്ചയായി.മോര് കുടിപ്പിക്കല് മുതല് ഉറക്ക ഗുളിക കഴിപ്പിക്കുന്നത് വരെ എത്തിയെങ്കിലും ഞങ്ങള്ക്ക് ഉറക്കം വന്നതിനാല് ഒന്നും തീരുമാനമാകാതെ പിരിഞ്ഞു.ഞങ്ങളുറങ്ങാന് പോകുമ്പോള്‍ നന്ദന്‍ നോക്കിയ നോട്ടം ഏതാണ്ട് അതേപോലെ കോപ്പിയടിച്ചു ഹരിശ്രീ അശോകന് പഞ്ചാബി ഹൌസില് കൊച്ചിന് ഹനീഫയെ നോക്കുന്നുണ്ട്.ഒപ്പം മുതലാളീ എന്നൊരു വിളിയും.

പിറ്റേന്ന് രാവിലെ പ്രഭാത പരിപാടികളൊക്കെ കഴിഞ്ഞു പഠിക്കാനിരുന്നപ്പോഴേക്കും നന്ദന്റെ അവസ്ഥ ഏതാണ്ട് ആ സമയത്തെ കോളേജ് യൂണിയന് മീറ്റിങ്ങില് വൈസ് ചെയര്മാനായ പത്മജ ഇരിക്കുന്ന പോലെ ആയിരുന്നു.എന്തായാലും ഉറക്കം നന്ദനെ കൈവിട്ടിട്ടു ഏതാണ്ട് പത്തറുപതു മണിക്കൂറായി.ആശുപത്രിയില് പോകാമെന്ന് വെച്ചാല് ഇതൊക്കെ പറഞ്ഞു എങ്ങനെ ഡോക്ടറുടെ അടുത്ത് ചെല്ലും.അവിടെയും നന്ദന്റെ തല തന്നെ പുകയേണ്ടി വന്നു കാരണം അവനാണല്ലോ അനുഭവിക്കുന്നത്. ഇപ്രാവശ്യം അവന് പഴംചൊല്ലാണ് പ്രാവര്ത്തികമാക്കാന് തീരുമാനിച്ചത്. ഉഷ്ണം ഉഷ്ണേന ശാന്തി!!!

പിറ്റേ ദിവസം രാവിലെ ഞങ്ങള് വന്നു നോക്കുമ്പോള് നന്ദന് സുഖമായി മൂടി പുതച്ചു കിടന്നുറങ്ങുന്നു.അതിന്റെ സന്തോഷത്തില് ഞങ്ങള് മെസ്സില് നിന്നും രണ്ടു തവി ഉപ്പുമാവ് കൂടി കൂടുതലടിച്ചു നന്ദന് ഐക്യദാറ്ഡ്യം പ്രഖ്യാപിച്ചു ഉച്ച വരെ കിടന്നുറങ്ങി.

Monday, July 14, 2008

ഒരു ബൈക്ക് യാത്രയുടെ സ്മരണകള്

സ്ഥലം ആലുവാ ബൈപ്പാസ്‌ റോഡ്‌,സമയം 1993-ലെ ഒരു വൈകുന്നേരം അഞ്ചര ആറു മണി,അല്ലെങ്കിലും ഇവിടെ സമയത്തിനും സ്ഥലത്തിനുമൊക്കെ എന്തു പ്രസക്തി.ഇതൊക്കെ ആര്ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതാണല്ലോ.തൃശൂര്‍ എഞ്ചിനീയറിംഗ്‌ കോളേജില്‍ പഠിക്കുന്ന കാലം.ഹോസറ്റലില് നിന്നും എല്ലാ വെള്ളിയാഴ്ചയും ഷൊറണ്ണൂറ്-കൊച്ചി പാസന്ചറില് കയറി വീട്ടിലേക്കു വരികയും തിരിച്ചു തിങ്കളാഴ്ച രാവിലെ ആലപ്പുഴ-ബൊക്കാറൊ എക്സ്പ്രസില് കോളേജിലേക്കു പോകുകയുമായിരുന്നു പതിവ്‌.ശനിയാഴ്ച വൈകുന്നേരം ആലുവാ ടൌണില്‍ പോയി തിരികെ വരുന്ന വഴിക്ക്‌ വെറുതെ ഒരാവശ്യവുമില്ലാതെയാണ് ടാസ്‌ റോഡിലുള്ള ബിമലിന്റെ വീട്ടില് കയറിയത്‌.തലേദിവസം ഒരുമിച്ചു ത്രിശ്ശൂരില് നിന്നും വന്നതാണു, മറ്റന്നാള്‍ ഒരുമിച്ചു പോകുകയും ചെയ്യും.പിന്നെ എന്തു കാര്യം എന്നു ചോദിച്ചാല്‍ ഇങ്ങനെയൊക്കെയാണല്ലോ ബ്ളോഗാനുള്ള സംഭവങ്ങള്‍ ഒത്തു കിട്ടുന്നത്‌.

ബിമലിന്റെ വീട്ടില്‍ നിന്നിറങ്ങാന്‍ നേരത്താണു അവന്‍ വാങ്ങിയ പുതിയ ബൈക്കിന്റെ കാര്യം പറഞ്ഞതു,കൂടാതെ അതില്‍ എന്നെ ഡ്രോപ്‌ ചെയ്യാമെന്നുള്ള ഓഫറും തന്നു.എനിക്കാണെങ്കില്‍ അന്നും ഇന്നും ആരെങ്കിലും ഓടിക്കുന്ന വണ്ടിയില്‍ കയറി കറങ്ങുന്നതു, ഷക്കീല പടത്തില്‍ നായകനായി അഭിനയിക്കാന്‍ വിളിക്കുന്ന നടനെ പോലെ താല്പര്യമുള്ള കാര്യമാണല്ലോ!!!അതിപ്പോള്‍ ബൈക്കു തന്നെ വേണമെന്നില്ല ബെന്‍സ് കാറായാലും നമുക്കു പ്രശ്നമല്ല.അപ്പോള്‍ പിന്നെ ആ ഓഫര്‍ സ്വീകരിക്കാന്‍, കരുണാകരന്റെ വാക്കു കേട്ട്‌ മുകുന്ദപുരം പാര്‍ലമെന്റ് സീറ്റില്‍ മല്‍സരിക്കാന്‍ തീരുമാനിച്ച പത്മജയെ പോലെ തന്നെ രണ്ടാമതാലോചിക്കേണ്ടി വന്നില്ല.

അങ്ങനെ അവന്റെ പുത്തന്‍ സുസുകി സമുറായിയില് എന്നെയും കയറ്റി പുറപ്പെട്ടു.വണ്ടി ഓടിക്കുന്ന ആളും ആലുവായിലെ വഴികളും അത്ര പരിചയമില്ലാത്തതു കൊണ്ടാണോ എന്നറിയില്ല ഒരു വശപ്പെശകോടെ അത്ര താല്പര്യമില്ലാത്തതു പോലെയാണു വണ്ടി ഞങ്ങളുടെ കൂടെ പുറപ്പെട്ടത്‌. തൈനോത്തില്‍ റോഡില്‍ കൂടി പ്രീമിയറിന്റെ മുന്‍പില്‍ എത്തിയതോടെ വണ്ടി അവിടെ നിന്നു.എത്ര ചവുട്ടിയിട്ടും വണ്ടി അനങ്ങുന്നില്ല.........

ഒന്നാമതായി വണ്ടി നിൽക്കുന്നത്‌ ആലുവായിലെ എണ്ണം പറഞ്ഞ ബാറിന്റെ മുന്‍പിലാണ്.ആരു കണ്ടാലും അടിച്ചു ഫിറ്റായി വണ്ടി സ്റ്റാര്ട്ടാക്കാന് പറ്റാതെ ചവിട്ടു നാടകം നടത്തുകയാണെന്നേ കരുതുകയുള്ളൂ!!! അല്‍പ്പമെങ്കിലും മാനാഭിമാനമുള്ള വണ്ടിയാണെങ്കില്‍ ഇമ്മാതിരി ചവിട്ടു കൊണ്ടാല്‍ സ്റ്റാര്‍ട്ടാകുക മാത്രമല്ല നൂറു കിലോമീറ്റര്‍ സ്പീഡില്‍ ഓട്ടവും കഴിഞ്ഞേനേ!!!ഇതാണെങ്കില്‍ കുവൈറ്റില്‍ വെച്ച്‌ കണ്‍സ്ട്രക്ഷന്‍ മീറ്റിങ്ങില്‍ കൊറിയന്‍ ബോസിന്റെ തെറി കേള്‍കുമ്പോള്‍ ഞാനിരിക്കുന്ന പോലെ ഇതൊന്നും എന്നോടല്ല എന്ന മട്ടില്‍ യാതൊരു ഭാവ വ്യത്യാസങ്ങളുമില്ലാതെ ഇരിക്കുന്നു.ഇനി വയലാറെഴുതിയ പോലെ മതി തീരും വരെ ഇവിടെ കുടിക്കാന്‍ സാധിക്കാതെ മരിച്ച ഏതെങ്കിലും ആത്മാവ്‌ പരകായ പ്രവേശം നടത്താന്‍ മനുഷ്യ ശരീരങ്ങളൊന്നും കിട്ടാതെ ഈ ബൈക്കിലെങ്ങാനും കയറി കൂടിയതാണോ? ചിലപ്പോള്‍ ശരിയായിരിക്കും എന്നിട്ട്‌ ഓം ശാന്തി ഓമിലെ ഷാരൂഖിനെ പോലെ പഴയ താവളം കണ്ടപ്പോള്‍ എല്ലാം ഓര്‍മ്മ വന്നു നിന്നതായിരിക്കും.

എന്തായാലും ആളുകളെ കൊണ്ടു അധികം പറയിക്കാതെ അല്‍പം മാറ്റിനിര്‍ത്തി സ്റ്റാര്‍ട്ട്‌ ചെയ്യാമെന്നു തീരുമാനിച്ചു.വണ്ടി തള്ളി ബൈപാസ്‌ റോഡിനു സമാന്തരമായുള്ള റോഡില്‍ വടക്കോട്ട്‌ ദര്‍ശനമാക്കി വെച്ച്‌ വീണ്ടും തൊഴി തുടങ്ങി.ബിമല്‍ തൊഴിച്ചു ക്ഷീണിച്ചപ്പോള്‍ ആ പണി ഞാന്‍ ഏറ്റെടുത്തു.അത്യാവശ്യം ഇരുട്ടും വീണുതുടങ്ങിയിരുന്നു.ഞാനാണെങ്കില്‍ വണ്ടിയില്‍ കയറി ഇരുന്നാണീ ചവിട്ട്‌ നാടകം നടത്തുന്നത്‌.പെട്ടന്നാണു തൊട്ടടുത്ത് വന്ന്‌ ഒരു വണ്ടി സഡന്‍ ബ്രേക്കിട്ട്‌ നില്‍ക്കുന്നതിണ്റ്റെയും അതില്‍ നിന്നും ചാടിയിറങ്ങിയ ബൂട്സുകള്‍ പട പട ശബ്ദത്തോടെ അടുത്തു വരുന്നതിണ്റ്റേയും ചിരപരിചിത ശബ്ദങ്ങള്‍ ചെവിയില്‍ വന്നു പതിച്ചത്‌.തലയുയര്‍ത്തി നോക്കി തെറ്റിയില്ല അവരുതന്നെ "പോലീസ്‌".

ചാടിയിറങ്ങിയ ഏമാന്‍മാര്‍ ഞങ്ങള്‍ വണ്ടിയെങ്ങാനും ഇട്ടേച്ച്‌ ഓടിയാലോ എന്നൊ മറ്റോ വിചാരിച്ചാണോ നാലു വശത്ത്‌ നിന്നും വളഞ്ഞു നിന്നു ചോദ്യങ്ങള്‍ തുടങ്ങി.ഞങ്ങളാണെങ്കില്‍ ഓടാന്‍ പോയിട്ട്‌ നേരെ നില്‍ക്കാന്‍ പോലും പാങ്ങിലാതെ,തോക്കുമായി നില്‍ക്കുന്ന ഹിമവല്‍ ഭദ്രനെ പിടിക്കാന്‍ പോയ പോലീസുകാരെ പോലെ,അങ്ങോട്ടും ഇങ്ങോട്ടും നോക്കുകയാണു.
ആരെടാ?,എന്തെടാ?,എവിടേക്കാടാ?,ആരുടെ വണ്ടിയാടാ? തുടങ്ങിയ ഉത്തരം വേണ്ടാത്ത കുറെ ചോദ്യങ്ങള്‍ ചടെ പടെ എന്നു ചോദിക്കുന്നതിണ്റ്റെ ഇടയില്‍ സാറെ ഇവന്‍മാരാ കഴിഞ്ഞാഴ്ച പമ്പ്‌ കവലയില്‍ നിന്നും കാണാതായ ബൈക്ക്‌ പൊക്കിയത്‌ എന്ന്‌ ഒരു പോലീസുകാരന്‍ പറഞ്ഞത്‌, സന്തോഷ്‌ മാധവണ്റ്റെ ഫ്ളാറ്റ്‌ റെയ്ഡ്‌ ചെയ്ത്‌ കിട്ടിയ ആല്‍ബത്തില്‍ സ്വന്തം പടം കണ്ട കുഞ്ചാക്കോ ബോബണ്റ്റെ അഥവാ ഇടിവെട്ടിയവനെ പാമ്പ്‌ കടിച്ച പോലെ നിന്നു കേട്ടു.ഉത്തരം പറയാന്‍ അവസരം തന്ന ചുരുക്കം ചില ചോദ്യങ്ങളില്‍ കൂടി വണ്ടി ബിമലിണ്റ്റേതാണെന്നും പുതിയതായി വാങ്ങിയതാണെന്നും അനന്തം അഞ്ജാതമായ കാരണത്താല്‍ ഇവിടെ വന്നപ്പോള്‍ നിന്നു പോയതാണെന്നും ബോധിപ്പിക്കാന്‍ പറ്റി.

"എന്താടാ പണി?" എന്ന ചോദ്യത്തിനു പഠിക്കുകയാണെന്ന്‌ പറഞ്ഞാല്‍ മതിയെങ്കിലും മനപ്പൂര്‍വം എഞ്ചിനീയറിങ്ങിനാണു പഠിക്കുന്നതെന്നു പറഞ്ഞു.എന്താന്നു വെച്ചാല്‍ ഒന്നാമതായി അന്ന്‌ ഇന്നത്തെ പോലെ ഓരോ ബസ് സ്റ്റോപ്പില് രണ്ട്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌ വെച്ചുണ്ടായിരുന്നില്ല,കൂടാതെ ഇന്നത്തെ പോലെ പട്ടിക്കു കല്ലെറിഞ്ഞു കൊണ്ടില്ലെങ്കില് കൊള്ളുന്നത് എഞ്ചിനീയറിംഗ്‌ വിദ്യാര്ത്ഥിക്കുമല്ലായിരുന്നു. അതിനാല്‍ പൊതുജനം എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിക്ക്‌ ഒരു ബഹുമാനമൊക്കെ കൊടുത്തിരുന്നു.കൂടാതെ '"നാളെ ചിലപ്പോള്‍ നിന്നെയൊക്കെ സല്യൂട്ട്‌ ചെയ്യേണ്ടി വരുമല്ലോ എന്നോര്‍ത്തു മാത്രം നിന്നെയൊക്കെ ഒന്നും ചെയ്യുന്നില്ല, അല്ലെങ്കില്‍ ഇടിച്ച്‌ നിണ്റ്റെയൊക്കെ പരിപ്പിളക്കിയേനേ!!!"എന്ന ഡയലോഗ്‌ ഇടക്കിടക്ക്‌ രാമവര്‍മ്മപുരം,വിയ്യൂറ്‍ പോലീസുകാരുടെ വായില്‍നിന്നും കേള്‍ക്കാറുള്ളതു കൊണ്ട്‌ ഒന്നു പരീക്ഷിച്ചു നോക്കിയതാണു.അതേറ്റെന്നു തോന്നുന്നു!!!പോലീസ്‌ ഭാഷ അല്‍പം കൂടി മയമായി.

കാണാതെ പോയ ബൈക്കുകളൊക്കെ ഞങ്ങളുടെ തലയില്‍ നിന്നും മാറ്റി.അപ്പ ദാ വരുന്നു അടുത്ത പ്രശ്നം വണ്‍ വേ തെറ്റിച്ചത്രേ!!!ഒന്നാമതായി ഈ റോഡില്‍ എപ്പോഴാ നിയന്ത്രണം വരികയെന്നു ആര്‍ക്കും പറയാന്‍ പറ്റില്ല.ഇന്നു തെക്കോട്ട്‌ പോകാമെങ്കില്‍ നാളെ വടക്കോട്ടായിരിക്കും അതറിയണമെങ്കില്‍ തെക്കേ അറ്റത്തുള്ള പോലീസുകാരനോടു ചോദിക്കണം.അതു ചോദിക്കാന്‍ വടക്കുനിന്നും തെക്കേ അറ്റത്തേക്കു പോകുമ്പോള്‍ റോങ്ങ്‌ ഡയറക്ഷനായാല്‍ ഒന്നുകില്‍ പെറ്റി അല്ലെങ്കില്‍ രൂപാ അന്‍പത്‌ പോക്ക്‌.

"അതു പിന്നെ സാറെ !!വണ്ടി നിന്നു പോയതിനാല്‍ സ്റ്റാര്‍ട്ടാക്കാന്‍ വേണ്ടിയാണു ഈ റോഡിലേക്കെടുത്തത്‌ അല്ലാതെ ഓടിക്കാന്‍ വേണ്ടിയല്ല, അതുമല്ല ഈ സമയത്ത്‌ നാഷണല്‍ ഹൈവെയുടെ വക്കില്‍ നിന്നു വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യുകയാണെങ്കില്‍ സാറിനു തന്നെ ഞങ്ങളെ പെറുക്കി ആശുപത്രിയെലെത്തിക്കേണ്ടി വരും".
അപ്പ ദാ വരുന്നു അടുത്ത ചോദ്യം? ലൈസന്‍സ്‌!!!! ഇതെന്തു മാരണം!!! കിലുക്കത്തിലെ ജഗതിയുടെ നിശ്ചല്‍ ദ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഓഫ്‌ ഇന്ത്യക്കു വരുന്ന പോലെ ഒന്നു കഴിയുമ്പോള്‍ അടുത്തത്‌.

ബിമലിണ്റ്റെ ലൈസന്‍സെടുത്തു കൊടുത്തു പോരാ അവര്‍ക്ക്‌ എണ്റ്റെ ലൈസന്‍സ്‌ തന്നെ കാണണം.
"സാറേ!! ഞാന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ആക്കാന്‍ ശ്രമിക്കുകയാണു അതിനെന്തിനാണെണ്റ്റെ ലൈസന്‍സ്‌?"
ഇവര്‍ ഞങ്ങളെ വിടാന്‍ യാതൊരു ഉദ്യേശവുമില്ലെന്നു തോന്നുന്നു.നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടിയിലായാലും ഡ്രൈവിംഗ്‌ സീറ്റിലിരിക്കാന്‍ ലൈസന്‍സ്‌ വേണമെന്ന്‌ ഞാന്‍ അപ്പോളാണറിഞ്ഞത്‌.ഏതു നേരത്താണാവോ ലൈസന്‍സ്‌ വീട്ടിലാണെന്നു പറയാന്‍ തോന്നിയതു .........എന്തായാലും പിറ്റെ ദിവസം ലൈസന്‍സുമായി ചെന്നു സ്റ്റേഷനില്‍ കാണാന്‍ പറഞ്ഞിട്ട്‌ പോലീസുകാര്‍ പോയി അതും ട്രാഫിക്‌ സ്റ്റേഷനിലല്ല ക്രൈം സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍.വെറുതെ ഒരു ഉറപ്പിനു വേണ്ടി സി.ഐ അദ്ദേഹം വണ്ടിയുടെ ആര്‍ സി ബുക്കും കൊണ്ടു പോയി.ഞാന് പിന്നെ എതിര്ക്കാനൊന്നും പോയില്ല!!!!.

പിറ്റേദിവസമല്ല ഇതു എഴുതുന്ന സമയം വരെ തന്നാലും കാര്യമില്ല കാരണം ഇപ്പഴും ആ പറഞ്ഞ സാധനം എണ്റ്റെ കൈയില്‍ ഇല്ല. ഇത്രയൊക്കെ സംഭവിച്ചിട്ടും ഇതിലൊന്നും യാതൊരു പങ്കുമില്ലാത്ത പോലെ അനക്കമില്ലാതെ ഇരിക്കുകയാണു ബൈക്ക്‌.എന്തായാലും ചവിട്ടുനാടകം തുടരാന്‍ പറ്റിയ മാനസികാവസ്ഥയും ശാരീരികാവസ്ഥയുമല്ലാത്തതിനാല്‍ തല്‍ക്കാലം ബൈക്ക്‌ എവിടെയെങ്കിലും വെച്ച്‌ ബാക്കി കാര്യം തീരുമാനിക്കാമെന്നു വെച്ചു.ബസ്സ്‌ സ്റ്റാണ്റ്റിണ്റ്റെ അടുത്തുള്ള ബിമലിണ്റ്റെ ഒരു പരിചയക്കാരണ്റ്റെ വീട്ടില്‍ വെക്കാന്‍ വേണ്ടി ബൈക്കും തള്ളി കൊണ്ടു പോകുമ്പോളാണു,പടമൊന്നുമില്ലാതെ കുത്തിയിരുന്ന തുളസീദാസ് ദിലീപിനെ കണ്ട പോലെ,പത്രോസ്‌ ചേട്ടനെ കണ്ടത്‌.

പത്രോസ്‌ ചേട്ടന്‍ ആലുവായില്‍ ടുവീലര്‍ വര്‍ക്ക്ഷോപ്പ്‌ നടത്തുകയാണു കൂടാതെ ചെറുകിട രാഷ്ട്രീയവും.കാര്യങ്ങള്‍ പത്രോസ്‌ ചേട്ടനോടു പറഞ്ഞപ്പോള്‍ അദ്ദേഹം സഹായിക്കാമെന്നേറ്റു.ചങ്ങാതിക്കു സി.ഐ യെ പരിചയമുണ്ടു പോലും.പിറ്റേന്ന്‌ സ്റ്റേഷനിലേക്കു പോകുമ്പോള്‍ പുള്ളിയും കൂടെ വരാമെന്നു സമ്മതിച്ചു.ഏതായാലും ഒരു പ്രശ്നം സോള്‍വാകുന്ന ലക്ഷണമുണ്ട്‌,ഇനി അടുത്ത പ്രശ്നം സ്റ്റാര്‍ട്ടാകാത്ത ബൈക്കാണു.എന്തായാലും അതും പത്രോസു ചേട്ടന്‍ തന്നെ നോക്കി.വെറും അഞ്ചു മിനിട്ടു കൊണ്ട്‌ ചേട്ടന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി തന്നില്ലെങ്കിലും എല്ലാ വണ്ടികള്‍ക്കും ബാധകമായ ഒരു യൂണിവേഴ്സല്‍ സത്യം ഞങ്ങള്‍ക്കു പറഞ്ഞു തന്നു.അതായത്‌ പെട്രോള്‍ തീര്‍ന്നു പോയാല്‍ എല്ലാ വണ്ടികളും ഇങ്ങനെയാണത്രേ!!!!!!

അന്നേരം ബിമലെന്നെ കലിപ്പിച്ചൊരു നോട്ടം നോക്കി,ഞാന്‍ ഒന്നും പറഞ്ഞില്ല കാരണം അവന്‍ സിവില്‍ എഞ്ചിനീയറാണല്ലോ അതിനാല്‍ അവനു കലിപ്പിക്കാം ഞാന്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി പോയല്ലോ!!!!. എന്നാലും എണ്റ്റെ ബൈക്കേ നിനക്കതൊന്നു വായ തുറന്നു പറയാമായിരുന്നില്ലേ!!

അവിടെ നിന്നും നേരെ സ്വാമിയുടെ പമ്പില്‍ പോയി അര ലിറ്റര്‍ പെട്രോളടിച്ചു പ്രശ്നം അതു തന്നെയായിരുന്നെന്നുറപ്പു വരുത്തി.ഞാന്‍ അടുത്ത ബസ്സ്‌ പിടിച്ച്‌ വീട്ടിലേക്കും ബിമല്‍ വണ്ടി ഓടിച്ചാണോ അതോ തള്ളിയാണോ എന്നറിയില്ല അവണ്റ്റെ വീട്ടിലേക്കും പോയി.

പിറ്റേ ദിവസം ഞായറാഴ്ചയായിരുന്നതിനാലും പോലീസ്‌ സ്റ്റേഷന്‍ അവധിയാണോ എന്നുറപ്പില്ലാത്തതിനാലും ഞങ്ങള്‍ അന്നു പോയില്ല.ഇനി അവധി ദിവസം പോലീസ്‌ സ്റ്റേഷനില്‍ ചെന്നെന്നും പറഞ്ഞ്‌ അടുത്ത കേസും കൂടി വയ്യ. അടുത്ത ദിവസം തിങ്കളാഴ്ച നല്ല ദിവസമായിട്ട്‌ കോളേജില്‍ പോക്കൊക്കെ മാറ്റി വെച്ചു അതിരാവിലെ ഒരു പത്തു മണിയോടെ പത്രോസു ചേട്ടണ്റ്റെ വര്‍ക്ക്‌ ഷോപ്പിലെത്തി.ഇന്നലെ വരെ രാവിലെ വര്‍ക്ക്‌ ഷോപ്പിലേക്കു വന്നാല്‍ മതി ഒക്കെ ശരിയാക്കി തരാമെന്നു പറഞ്ഞിരുന്ന പത്രോസ്‌ ചേട്ടന്‍,തലേ ദിവസം വരെ ആ സന്തോഷ്‌ മാധവനല്ല ഈ സ്വാമി എന്നൊക്കെ ചാനലില്‍ പറഞ്ഞു നടന്നിട്ട്‌ ഒടുവില്‍ പോലീസ്‌ റെയിഡിനു വന്നപ്പോള്‍ മുങ്ങിയ സന്ദീപ്‌ ചൈതന്യയുടെ റോളില്‍ സ്കൂട്ടായി.ഞങ്ങളാണെങ്കില് പണ്ടു കോളേജില് കലോത്സവത്തിന് കര്ട്ടന് വലിക്കാനിരുന്ന ഗോക്രി ആധുനിക നാടകത്തിലെ ആദ്യ ഡയലോഗായ "ആരെടാ കര്ട്ടന് പൊക്കിയത് " എന്ന് കേട്ടപ്പോള് ചരടുമായി ഇരുന്ന പോലെ എന്ത് ചെയ്യണമെന്നറിയാതെ മുഖത്തോടു മുഖം നോക്കി നിന്നു.അപ്പോഴാണു സന്ദീപ്‌ ചൈതന്യ പോയാല്‍ ഹിമവല്‍ ഭദ്രന്‍ എന്നു പറഞ്ഞ പോലെ പത്രോസു ചേട്ടണ്റ്റെ ശിങ്കിടിയും ,കേരള രാഷ്ട്രീയത്തിലെ മുരളിയെ പോലെ,വര്‍ക്ക്‌ ഷോപ്പില്‍ പ്രത്യേകിച്ചു റോളൊന്നുമില്ലെങ്കിലും എല്ലാം എണ്റ്റെ തലയില്‍ കൂടിയാണു ഓടുന്നതെന്ന ഭാവത്തോടെ, ബാലക്രിഷ്ണനെന്ന ബാലന്‍ ഞങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌.പോലീസ്‌ സ്റ്റേഷനില്‍ കൂട്ടു വരാമെന്നു പത്രോസു ചേട്ടന്‍ പറഞ്ഞിരുന്ന കാര്യം പറഞ്ഞപ്പോള്‍,
"എന്നോടൊന്നും പറഞ്ഞിട്ടില്ല!! എന്നാലും നമുക്കു ശരിയാക്കാം " എന്നു പറഞ്ഞു ബാലന്‍ ഞങ്ങളുടെ കൂടെ വന്നു.

വര്‍ക്ക്‌ ഷോപ്പില്‍ നിന്നും പോലീസ്‌ സ്റ്റേഷനിലേക്കുള്ള അഞ്ചു മിനിട്ട്‌ ഓട്ടോ യാത്രയില്‍, പണ്ട്‌ നാലാം സെമെസ്റ്റര്‍ കണക്കു പരീക്ഷക്ക്‌ ഹോസ്റ്റലില്‍ നിന്നു കോളേജിലേക്കു നടക്കുമ്പോള്‍ ഒരു മൊഡ്യൂളായ '"കോംബ്ളെക്സ്‌ അനാലിസിസ്‌" ബ്രീഫായി പഠിപ്പിച്ചു കൊടുക്കാന്‍ നാമിയയോടു പറഞ്ഞ അബ്രഹാമിനെ പോലെ, സംഭവങ്ങള്‍ മുഴുവന്‍ ബ്രീഫായിട്ടു വിവരിക്കാന് ബാലനും ആവശ്യപ്പെട്ടു.പറഞ്ഞത് അബ്രഹാമിനെ പോലെ ബാലനും മനസ്സിലായോ എന്തോ??

എന്നെ സ്റ്റേഷനു പുറത്തു നിര്‍ത്തി ബാലനും ബിമലും അകത്തേക്കു പോയി. ഞാന്‍ സ്റ്റേഷണ്റ്റെ മുറ്റത്തു നില്‍ക്കുന്ന മാവിണ്റ്റെ കോടതിയിലേക്കു പോകുന്ന വഴിയിലേക്കു പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കൊമ്പിണ്റ്റെ തണലില്‍ ഇവന്‍മാരിപ്പോള്‍ അകത്തു പോയി എന്തു പണ്ടാറമാണോ ഒപ്പിക്കാന്‍ പോകുന്നത്‌ എന്നൊന്നും തലപുകക്കാതെ ,ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫൈനലില്‍ വിധി കേള്‍ക്കാന്‍ നില്‍കുന്ന നജീമിണ്റ്റെ പോലെ, യാതൊരു ടെന്‍ഷനുമില്ലാതെ മുന്‍സിപ്പല്‍ ഗ്രൌണ്ടിലേക്കും നോക്കി നിന്നു.എന്തായാലും ആ നില്‍പ്പ്‌ അധികം നേരം തുടരാന്‍ പറ്റിയില്ല.ബാലന്‍ കെ നായരുടെ വീട്ടില്‍ നിന്നും ഓടിവരുന്ന സീമയുടെ മുഖഭാവത്തോടെ ബിമല്‍ ഓടി വന്നു. '"എടാ വേഗം വാ ആകെ പ്രശ്നമായി"എന്താണു പ്രശ്നമെന്നൊന്നും പറയാതെ ബിമല്‍ എണ്റ്റെ കൈയ്യില്‍ പിടിച്ചു വലിച്ചു സ്റ്റേഷനിലേക്കു പാഞ്ഞു.

ഹിമവല്‍ ഭദ്രാനന്ദന്‍ വെടിപൊട്ടിച്ച അതേ സ്റ്റേഷന്‍.സ്റ്റേഷണ്റ്റെ അകത്തേക്കു കയറുമ്പോള്‍ ആ സമയത്ത്‌ പ്രതീക്ഷിക്കാവുന്ന ഏറ്റവും ഭീകരമായ കാഴ്ച തന്നെ കണ്ടു.ബാലനെ രണ്ടു പോലീസുകാര്‍ കഴുത്തില്‍ പിടിച്ചു ലോക്കപ്പിലേക്കു തള്ളുന്നു.സി ഐ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു.സംസാരത്തില്‍ നിന്നും എന്തോ അത്യാഹിതം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിനു ഉടന്‍ പുറത്തു പോകണമെന്നു ഏകദേശ രൂപം കിട്ടി.ഫോണ്‍ താഴെ വെച്ച ഉടന്‍ സി ഐ എണ്റ്റെ ഷര്‍ട്ടില്‍ കുത്തി പിടിച്ചു
"ഇവനല്ലേടാ അവന്‍ , എനിക്കെന്താടാ കണ്ണു കാണില്ലാ എന്നു വിചാരിച്ചോ"എന്നു ചോദിച്ചു കൈ വീശി..
ഇല്ല അടിച്ചില്ല..സത്യമായിട്ടും...എന്താ വിശ്വാസം വരുന്നില്ലേ!!!!
അല്ല, നിങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.എനിക്കടി കിട്ടിയില്ല എന്നു ഞാന്‍ തന്നെ എന്നോടു പറഞ്ഞിട്ട്‌ ഞാന്‍ തന്നെ വിശ്വസിച്ചില്ല പിന്നെയല്ലെ നിങ്ങള്‍!!!!.

ഫോണിലൂടെ കേട്ട കാര്യം എന്തോ സീരിയസായതു കൊണ്ടാണെന്നു തോന്നുന്നു സി ഐ ഒരു പോലീസുകാരനെ വിളിച്ചു ഇവന്‍മാരെ കോടതിയിലേക്ക്‌ വിട്ടേരെ എന്നു പറഞ്ഞു പുറത്തേക്കു പോയി.പോലീസുകാരനു കാര്യം എന്താണെന്നു മനസ്സിലായില്ലെന്നു തോന്നുന്നു, പുള്ളി കടലാസൊക്കെ എടുത്തു ഞങ്ങളോട്‌ എന്താണു കാര്യമെന്നു ചോദിച്ചു.ഉള്ള കാര്യം ഉള്ള പോലെ പറഞ്ഞേക്കാമെന്നു വിചാരിച്ചു , ബൈക്കില്‍ ട്രിപ്പിള്‍ കയറിയതാണെന്നു പറഞ്ഞു.പോലീസുകാരന്‍ മയത്തില്‍ ചാര്‍ജ്‌ ഷീറ്റെഴുതുന്നതെന്നു പറഞ്ഞു.പക്ഷെ ആ മയത്തിനു ഇരുപത്തഞ്ച് രൂപ വിലയുണ്ടെന്ന് അവസാനമാണ് മനസിലായത് .അതിണ്റ്റെ കൂട്ടത്തില്‍ സ്റ്റേഷനില്‍ നിന്നും ആര്‍ സി ബുക്‌കും സംഘടിപ്പിച്ചു.പിന്നെ നേരെ കോടതിയിലേക്ക്‌ നടന്നു.അവിടെ ചെല്ലുമ്പോള്‍ ജഡ്ജി അന്നത്തെ കച്ചവടമൊക്കെ കഴിഞ്ഞു കട പൂട്ടി ഇറങ്ങുകയായിരുന്നു.എന്നാല്‍ പിന്നെ നാളെ വരാമെന്നു പോലീസുകാരനോടു പറഞ്ഞപ്പോള്‍ അവരു തന്നെ ഫുഡ്‌ ആണ്റ്റ്‌ അക്കോമഡേഷന്‍ ശരിപ്പെടുത്തി തരാമെന്നു പറഞ്ഞു.റിമാണ്റ്റ്‌!!!!!.ഒടുവില്‍ ഒരു ഇരുപത്തഞ്ചു രൂപയില്‍ ഏതാണ്ട്‌ ഒരു മാസത്തിനു ശേഷമുള്ള ഒരു ഡെയിറ്റിലേക്ക്‌ ബെഞ്ച്‌ ക്ളാര്‍ക്ക്‌ കേസ്‌ മാറ്റി വെച്ചു തന്നു.അങ്ങനെ തല്‍ക്കാലത്തേക്ക്‌ ഞങ്ങളുടെ പ്രശ്നങ്ങള്‍ സോള്‍വായി.ഇനി അകത്തു കിടക്കുന്ന അടുത്ത പ്രശ്നത്തെ പുറത്തെത്തിക്കണം.എന്തായാലും അതില്‍ നേരിട്ടു ഇടപെടാന്‍ പറ്റില്ല.നേരത്തേ സമയമില്ലാത്തതു കൊണ്ടാണെന്നു തോന്നുന്നു സി ഐ ഒന്നും ചെയ്യാതെ വിട്ടത്‌.ഇനി ബാലനെ ഇറക്കാന്‍ ചെല്ലുന്ന നേരത്ത്‌ അങ്ങേരു ഫ്രീ ആണെങ്കില്‍ പലിശ അടക്കം ചിലപ്പോള്‍ കിട്ടും.എന്തായലും അതു വേണ്ട!!!.പത്രോസ്‌ ചേട്ടണ്റ്റെ അടുത്തു തന്നെ ചെന്നു പറയാം.ഏതായാലും അങ്ങേരും ഞങ്ങള്‍ക്കിട്ട്‌ ചെറുതായി പാര പണിഞ്ഞതാണല്ലോ.അടുത്ത ഓട്ടോ പിടിച്ച്‌ നേരേ പത്രോസു ചേട്ടണ്റ്റെ വര്‍ക്ക്‌ ഷോപ്പിലെത്തി അതാ അവിടെയിരിക്കുന്നു സാക്ഷാല് ബാലന്‍.

എത്ര ചോദിച്ചിട്ടും ബാലന് എങ്ങനെ പുറത്തിറങ്ങി എന്ന് മാത്രം പറഞ്ഞില്ല.ഞങ്ങളും കൂടുതല് അന്വേഷിക്കാന് ആ വഴിക്ക് പിന്നീട് പോയില്ല.എന്തായാലും അതിനു ശേഷം പോലീസ്‌ സ്റ്റേഷനല്ല റെയില്‍ വേ സ്റ്റേഷനിലേക്കു പോകാന്‍ പോലും ബാലന്‍ രണ്ടാമതൊന്നാലോചിക്കും.പിന്നെ പരോപകാര പ്രവര്‍ത്തനം അതോടെ നിര്‍ത്തി എന്നാണു കേട്ടു കേള്‍വി...

Saturday, July 5, 2008

മാര്‍ത്തോമാ കഥകള്‍

തൃശ്ശൂര് എഞ്ചിനീയറിംഗ്‌ പഠന കാലത്തെ കുറിച്ചു എഴുതാന്‍ ഒരു കമന്‍റില്‍ രവി ആവശ്യപ്പെട്ടപ്പോള്‍ മുതല്‍ ആലോചിച്ചതാണു
എന്തെഴുതണമെന്ന്‌.എഴുതാന്‍ വിഷയങ്ങളില്ലാഞ്ഞിട്ടല്ല, മറിച്ച്‌ വിഷയാധിക്യമാണു പ്രശ്നം.കഥകളും കഥാപാത്രങ്ങളും ഒരുപാടുള്ളതിനാല്‍ ഒന്നുകില്‍ ഐ.വി.ശശി പടങ്ങള്‍ പോലെ ക്ളൈമാക്സ്‌ വരെ പുതിയ പുതിയ കഥാപാത്രങ്ങളെ കൊണ്ടുവന്ന്‌ അവസാനം ഒരു കൂട്ടപൊരിച്ചിലു നടത്തണം അല്ലെങ്കില്‍ സീരിയലു പോലെ എപ്പിസോഡാക്കണം. എന്തായാലും തുടങ്ങാന്‍ നോക്കാം. എവിടെ എത്തുമോ എന്തോ?

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ഒന്‍പത്‌ ഏതോ മാസത്തിലെ ഏതോ ഒരു ദിവസം വെളുപ്പിനെ എണീറ്റ്‌ ആലുവായില്‍ നിന്ന്‌ പാസഞ്ചര്‍ പിടിച്ചു നേരേ ത്രിശ്ശിവപേരൂര്‍ക്കു വെച്ചു പിടിപ്പിച്ചു.എഞ്ചിനീയറിംഗ്‌ കോളേജില്‍ ചേരാന്‍.ത്രിശ്ശൂര്‍-ഷൊര്‍ണൂറ്‍ റോഡില്‍ വിയ്യൂര്‍ സബ്സ്റ്റേഷന്‍ മുതല്‍ കിഴക്കോട്ട്‌ പള്ളിമൂല വരെ ഒരുകിലോ മീറ്റര്‍ നീളത്തിലും ഏതാണ്ട്‌ തൊണ്ണൂറേക്കറോളം വിസ്ത്രിതിയിലുമായി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മഹാപ്രസ്ഥാനം.വിസ്ത്രിതിയുടെ കാര്യം ഏകദേശ കണക്കേ പറയാന്‍ പറ്റൂ കാരണം ഞാന്‍ ചെല്ലുമ്പോള്‍ കണ്ട സിവിലുകാരുടെ അളവെടുപ്പു ഞാന്‍ പോരുമ്പോഴും തീര്‍ന്നിട്ടുണ്ടായിരുന്നില്ല.തലമുറകള്‍ മാറി ഇന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

ജോസ്പ്രകാശിന്‍റെ ആക്രമണത്തില്‍ നിന്നും ജയഭാരതിയെ രക്ഷിക്കാന്‍ മസിലു പിടിച്ചു നില്‍ക്കുന്ന ജയനെ പോലെ വിയ്യൂര്‍ സെന്‍ട്രല്‍ ജെയിലിന്‍റെയും വിമല കോളേജിന്‍റെയും നടുക്കു നെഞ്ചും വിരിച്ചു നില്‍ക്കുന്നു സര്‍ക്കാര്‍ എഞ്ചിനീയറിംഗ്‌ കോളേജ്‌.കുറച്ചു കൂടി കിഴക്കോട്ടു മാറി ഞങ്ങളു രണ്ടു പേരോടും മുട്ടാനാരുണ്ടെടാ?? എന്നു ചോദിച്ച മാമുക്കോയയുടെ കീലേരി അച്ചുവിനെ പോലെ രാമവര്‍മ്മപുരം പോലീസ്‌ ക്യാമ്പ്‌.പിന്നെ വിയ്യൂരും ആനപ്പാറയിലുമായി രണ്ട്‌ ഷാപ്പുകള്‍,നടപ്പു ദൂരത്തിലായി രണ്ടു തീയറ്ററുകള്‍,രണ്ടു മൂന്നു ഹോട്ടലുകള്‍, ബീഡി,സിഗരറ്റ്‌,പാന്‍ വില്‍ക്കുന്ന കടകള്‍, ഭാവന ലേഡീസ്‌ സ്റ്റോര്‍,മില്‍മ അങ്ങനെ ഒരു പ്രൊഫഷണല്‍ കോളേജിനു വേണ്ടതായ എല്ലാ ഭൌതീക സാഹചര്യങ്ങളും ഒത്തിണങ്ങിയ ഭൂമിശാസ്ത്രം.

ഉച്ചയോടു കൂടി അഡ്മിഷന്‍ പരിപാടികളൊക്കെ തീര്‍ന്നു.പ്രീഡിഗ്രിക്കും സ്കൂളിലുമൊക്കെയായി കൂടെ പഠിച്ച ഒരുപാടു പേര്‍ പല ബ്രാഞ്ചുകളിലായി എത്തിയിട്ടുണ്ട്‌.മിക്കവരും താമസിക്കാനുള്ള സൌകര്യങ്ങളൊക്കെ നേരത്തെ തന്നെ റെഡിയാക്കിയിരുന്നു.നമ്മള്‍ അന്നും ഇന്നും ലാസ്റ്റ്‌ ബസ്സില്‍ ഓടി കയറുന്ന കൂട്ടത്തില്‍ പെട്ടതാണല്ലോ!!! അന്വേഷണത്തില്‍ കോളേജിന്‍റെ പരിസരപ്രദേശങ്ങളായ പള്ളിമൂല,വിയ്യൂര്‍ മുതലായ സ്ഥലങ്ങളിലെ എല്ലാ ഹോസ്റ്റലുകളും ഗിരിജയിലെ റിലീസിംഗ്‌ ഷോ പോലെ ഫുള്ളായിരുന്നു.ബ്ളാക്കിനു പോലും കിട്ടാനുണ്ടായിരുന്നില്ല.....പിന്നെ അടുത്ത ചോയ്സ്‌ ടൌണായിരുന്നു.അങ്ങനെയാണു തല ചായ്ക്കാന്‍ ഒരിടം തേടി കിഴക്കേക്കോട്ടയിലെത്തിയത്‌.ഞാന്‍ ഒറ്റക്കായിരുന്നില്ല കൂട്ടത്തില്‍ എന്‍റെ സ്കൂള്‍മേറ്റായിരുന്ന ആനന്ദും ഉണ്ടായിരുന്നു കിടപ്പാടം തേടിയുള്ള യാത്രയില്‍.ഒടുവില്‍ കപ്പ നട്ടിരിക്കുന്ന ഒരു പറമ്പിന്‍റെ പുറകിലായി തല ഉയര്‍ത്തി നില്‍ക്കുന്ന ഇരുനില കെട്ടിടം ശ്രദ്ധയില്‍ പെട്ടത്‌. മാര്‍ത്തോമാ മെന്‍സ്‌ ഹോസ്റ്റല്‍!!!

ഗെയിറ്റ്‌ കടന്നു ഉള്ളിലേക്കു നടക്കുമ്പോള്‍ ആദ്യം കാണുന്ന കിണറും പമ്പുഷെഡ്ഡും.ഹോസ്റ്റലിന്‍റെ വാതില്‍ തുറന്ന്‌ അകത്തു കയറിയാല്‍ ഒരു ചെറിയ ഹാള്‍.അവിടെ ഒരു പച്ച കളര്‍ മേശയുടെ പുറത്ത്‌ മനോരമ,മാത്രഭൂമി,ഹിന്ദു തുടങ്ങിയ പത്രങ്ങള്‍ കീറിപറിച്ചിട്ടിരിക്കുന്നു.അന്നത്തെ പാരായണം കഴിഞ്ഞതിന്‍റെ ലക്ഷണമാണെന്നു തോന്നുന്നു.ഹാളില്‍ നിന്നും രണ്ട്‌ വശങ്ങളിലേക്കുമായി കോറിഡോര്‍.കോറിഡോറിനിരുവശവുമായി മുറികള്‍.ഹാളില്‍ നിന്നും മുകളിലേക്കുള്ള ഗോവണി.മുകളില്‍ താഴത്തെ അതേ സെറ്റപ്പ്‌.ഹാളിന്‍റെ പുറകിലെ മുറിയില്‍ നിന്നും ഒരു വാതില്‍ ഉടമസ്ഥനായ പോളേട്ടന്‍റെ വീട്ടിലേക്കുള്ളതാണു.നമുക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാനൊരു കാളിംഗ്‌ ബെല്ലും.ബെല്ലടിച്ചു പോളേട്ടനോടു കാര്യം പറഞ്ഞു.മുറിയുടെ കാര്യം തീരുമാനമായി.മാസം നൂറ്റിമുപ്പത്തഞ്ചു രൂപ വാടക.ഒരു മുറിയില്‍ മൂന്നു പേര്‍.മൂന്നു കട്ടിലും മേശയും കസേരയും കൂടാതെ അറ്റാച്ച്ഡ്‌ ടോയ് ലറ്റും.ഭക്ഷണം പുറത്തു നിന്നും കഴിക്കണം.

അങ്ങനെ അടുത്ത ദിവസം പെട്ടിയും കിടക്കയുമൊക്കെയായി പൊറുതി തുടങ്ങി.അന്നേരം കോളേജിലുണ്ടായിരുന്ന എല്ലാ ബാച്ചുകളുടേയും പ്രതിനിധികള്‍ ആ സമയത്ത്‌ മാര്‍ത്തോമയിലുണ്ടായിരുന്നു.ആദ്യ വര്‍ഷക്കാരായി ഞങ്ങള്‍ പന്ത്രണ്ടു പേരാണുണ്ടായിരുന്നത്‌.മെക്കാനിക്കലില്‍ നിന്നു ഞാനും,ഗാന്ധിയും,മഹേഷും അടിപൊളിയും.കമ്പ്യൂട്ടറില്‍ നിന്നും ചേട്ടന്‍,അര്‍ജുന്‍,ജയരാജ്‌.ഇലക്ട്രിക്കലില്‍ നിന്നും ലുള്ളി,ഇലക്ട്രോണിക്സില്‍ നിന്നും ആട്ടോ,പ്രൊഡക്ഷനില്‍ നിന്നും ജെറി.കോതമംഗലം എഞ്ചിനീയറിംഗ്‌ കോളേജില്‍ നിന്നും അവതാരോദ്യേശം പൂര്‍ത്തീകരിക്കാനായി ട്രാന്‍സ്ഫര്‍ മേടിച്ചു രാജീവും,ടിജി അച്ചായനും കൂടി എത്തിയതോടെ കോറം തികഞ്ഞു. ഭക്ഷണം ആഴ്ചയുടെ ആദ്യ ദിവസം ഭാരതില്‍ നിന്നും പിന്നീടങ്ങോട്ട്‌ പപ്പേട്ടണ്റ്റെ ഡീലക്സും അവസാനം കഞ്ഞിയും ചുട്ട പപ്പടത്തിലുമെത്തുകയായിരുന്നു പതിവ്‌.അതു പോലെ തന്നെ വിത്സില്‍ തുടങ്ങി സിസറിലൂടെ ദിനേശ്‌ ബീഡിയിലേക്കും പിന്നെ കുറ്റി ബീഡിയിലേക്കും വെള്ളിയാഴ്ചയാകുമ്പോഴേക്കും എത്തിയിരുന്നു.

രാവിലെ ഏഴേമുക്കാലാകുമ്പോള്‍ കോളേജ്‌ ബസ്സു വരും, മിക്കവാറും എല്ലാവരും ഏഴുമണിയാകുമ്പോഴാണു പള്ളിയുറക്കമെണീല്‍ക്കുന്നത്‌.എന്നാലും ബസ്‌ വരുന്ന സമയത്ത്‌ എല്ലാവരും ക്രിത്യമായി സ്റ്റോപ്പിലെത്തിയിരിക്കും.കൂട്ടത്തില്‍ ഏറ്റവും ആദ്യം സ്റ്റോപ്പിലെത്തുക ലുള്ളി ആയിരിക്കും.കാരണം മറ്റൊന്നുമല്ല സഹമുറിയനായ അച്ചായന്‍ രാവിലെ എണീറ്റു തേച്ചു വെച്ചിരിക്കുന്ന അമേരിക്കന്‍ ജീന്‍സും നൈക്കിയുടെ ഷൂസുമൊക്കെ എടുത്തിട്ട്‌ അച്ചായന്‍ കുളി കഴിഞ്ഞിറങ്ങുന്നതിനു മുന്‍പ്‌ സ്ഥലം വിടണമല്ലോ!!മിക്കവാറും അച്ചായന്‍ തേക്കാത്ത പാണ്റ്റും ഷര്‍ട്ടും സ്ളിപ്പറുമായി വണ്ടി വിടാറാകുമ്പോള്‍ ഓടി കയറാറാണു പതിവ്‌.അങ്ങനെ അച്ചായന്‍ വാങ്ങുന്ന പുതിയ ഷര്‍ട്ടിനും ജീന്‍സിനും ഷൂവിനുമൊന്നും അച്ചായണ്റ്റെ പേരിലറിയപ്പെടാന്‍ ഒരിക്കലും ഭാഗ്യമുണ്ടായിട്ടില്ല. ബസ്സില്‍ നിന്നും ഇറങ്ങുമ്പോള്‍ ഇരുപത്തഞ്ചു പൈസയുടെ കൂപ്പണ്‍ കൊടുക്കണം.അതു മിക്കവാറും ഉണ്ടാകാറില്ല.

വെള്ളിയാഴ്ച രാവിലെ തന്നെ ആലുവാ,എറണാകുളം മുതലായ സമീപ രാജ്യങ്ങളിലെ പ്രജകളായ ഞങ്ങള്‍ കുറച്ചു പേര്‍ ഒരാഴ്ചത്തെ മുഷിഞ്ഞതുണികളൊക്കെ സഞ്ചിയിലാക്കിയായിരിക്കും കോളേജില്‍ പോകുന്നത്‌.അവിടെ നിന്നും വൈകുന്നേരം പാസഞ്ചറില്‍ കയറി വീടുകളിലേക്കും പിന്നീട്‌ തിങ്കളാഴ്ച രാവിലെ അതേ സഞ്ചിയില്‍ അടുത്ത ആഴ്ച മുഷിക്കേണ്ട തുണികളുമായി ബൊക്കറോ എക്സ്പ്രസ്സില്‍ വരുകയുമാണു പതിവ്‌.എന്നാലും മാര്‍ത്തോമയിലെ ഭൂരിപക്ഷം വരുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ സുല്‍ത്താന്‍ ബത്തേരി,കണ്ണൂര്‍,കോട്ടയം,മാവേലിക്കര,കോഴിക്കോടു പൌരന്‍മാരും ആഫ്രിക്കന്‍ രാജ്യമായ നീലേശ്വരം പൌരനായ ചേട്ടനും വെള്ളിയാഴ്ച പുറപ്പെട്ടാല്‍ അടുത്ത തിങ്കളാഴ്ച പോയിട്ടു പിന്നീടു വരുന്ന വെള്ളിയാഴ്ച പോലും തിരിച്ചെത്താന്‍ പറ്റില്ല എന്നറിയാവുന്നതു കൊണ്ട്‌ മുഷിഞ്ഞ തുണിയൊന്നും സഞ്ചിയിലാക്കാതെ അസൈന്‍മെണ്റ്റും ടെസ്റ്റ്‌ പേപ്പറും തരുന്ന സാറന്‍മാരെ ഒരു നിമിഷം ഓര്‍ത്ത്‌ കൈയോടെ ആ പണി തീര്‍ക്കലായിരുന്നു പതിവ്‌.
പുത്തന്‍ പുതിയ ബഫല്ലോ ജീന്‍സ്‌ വരെ ഒറ്റ അലക്കിനു കീറിയവരുണ്ട്‌.

എന്തായാലും അസൈന്‍മെണ്റ്റിണ്റ്റെ കാര്യത്തില്‍ ഞങ്ങള്‍ക്കു കുഴപ്പമില്ലായിരുന്നു.ഗാന്ധി ഏതെങ്കിലും ബുക്കൊക്കെ തപ്പി പിടിച്ച്‌ എഴുതി വെക്കുന്നത്‌ അതേപോലെ പകര്‍ത്തി വെച്ചാല്‍ മതി.എന്നാലും മെനക്കേടായിരുന്നു.കഴിവതും കോപ്പി അടിച്ചതല്ല എന്ന തോന്നലുണ്ടാക്കാനുള്ള തത്രപ്പാടേ!!!!അങ്ങനെ തോന്നലുണ്ടാക്കാന്‍ വേണ്ടിയായിരുന്നു ആദ്യവര്‍ഷത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്‌ ഭാഷയായ ഫോര്‍ട്രാന്‍ അസൈന്‍മണ്റ്റ്‌ ഗാന്ധി കാപ്പിറ്റല്‍ അക്ഷരത്തില്‍ എഴുതിയപ്പോള്‍ ഒരു ചെയിഞ്ചിനു വേണ്ടി സ്മോള്‍ ലെറ്ററില്‍ എഴുതി കൊടുത്തത്‌.പക്ഷെ അതൊരു അമ്മാതിരി ചെയിഞ്ചായിരിക്കുമെന്നു ഞാന്‍ കരുതിയിരുന്നില്ല.പറഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ലാ എന്നു തോന്നിയട്ടോ അതോ കോപ്പിയടിയില്‍ ഇതു പോലൊരു വെറൈറ്റി കാണാന്‍ അവസരം കിട്ടാഞ്ഞിട്ടോ മറ്റോ ആണെന്നു തോന്നുന്നു കെ.ബി സാര്‍ അതിനെ അതിണ്റ്റെ പാടിനു വിട്ടു.

എട്ടര മുതല്‍ മൂന്നര വരെയാണു ക്ളാസ്‌.ഉച്ചക്കൊരു മണിക്കൂറ്‍ ലഞ്ച്‌ ഇണ്റ്റര്‍വെല്‍.ഉച്ചക്ക്‌ ഒന്നുകില്‍ ജോസേട്ടണ്റ്റെ കാണ്റ്റീന്‍ അല്ലെങ്കില്‍ കോളേജിണ്റ്റെ മതില്‍ ചാടിക്കടന്നു കാവേരിയുടെ മുന്‍പിലൂടെ അപ്പു ചേട്ടണ്റ്റെ കടയില്‍ വാഴയിലയില്‍ കിട്ടുന്ന ചോറും സാമ്പാറും മോരും അച്ചാറും പപ്പടവും.ഒരിക്കല്‍ ഊണു കഴിക്കുന്നതിണ്റ്റെ ഇടയില്‍ താവു,
"അപ്പു ചേട്ടാ കുറച്ചു പിക്കിളിങ്ങിടുത്തേ" എന്നു പറഞ്ഞപ്പോള്‍
"ഓ! അതൊന്നും ഈ കടയില്‍ കിട്ടില്ല മോനേ" എന്നായിരുന്നു അച്ചാറും വിളമ്പികൊണ്ടിരുന്ന അപ്പു ചേട്ടന്‍ പറഞ്ഞത്‌.

മൂന്നരക്കു ക്ളാസ്‌ വിട്ടു നേരേ പപ്പേട്ടണ്റ്റെ ഡീലക്സ്‌,പഴമ്പൊരി,സുഖിയന്‍,പരിപ്പുവട അല്ലെങ്കില്‍ ബോംബ്‌ ഇതായിരുന്നു നാലു മണി മെനു.അതു കഴിഞ്ഞാല്‍ നേരെ ടെറസിണ്റ്റെ മുകളില്‍ വണ്‍ ബൌണ്‍സ്‌ ക്രിക്കറ്റ്‌.ഏഴരയാകുമ്പോഴേക്കും കുളിയൊക്കെ കഴിഞ്ഞു അടുത്ത പരിപാടി,മിക്കവാറും അതു സെക്കണ്റ്റ്‌ ഷോ ആകാറാണു പതിവു.സിനിമയില്ലെങ്കില്‍ മാത്രം ചീട്ടു കളി.ഞങ്ങളില്ലാതിരികുന്ന വെള്ളി,ശനി,ഞായര്‍ ദിവസങ്ങളില്‍ കണ്ടുവെക്കുന്ന ഏറ്റവും ബോറന്‍ സിനിമകള്‍, ഇനി ആരെങ്കിലും സ്പോണ്‍സര്‍ ചെയ്താല്‍ പോലും സഹിക്കാന്‍ പറ്റാത്ത സിനിമകള്‍, ഉഗ്രന്‍ സിനിമകളായി അവതരിപ്പിച്ചു വേണ്ടി വന്നാല്‍ സ്പോണ്‍സര്‍ ചെയ്തു കൊണ്ടു പോയി കാണിക്കലായിരുന്നു ആട്ടോയുടെ ഹോബി.അങ്ങനെ ആട്ടോ കൊണ്ടു പോയ ചിരഞ്ചീവി സിനിമയായ "തങ്കമലൈതിരുടന്‍" ആണു ചേട്ടന്‍ പ്രസിഡണ്റ്റായ ചിരഞ്ചീവി ഫാന്‍സ്‌ അസോസിയേഷന്‍(സി.എഫ്‌.എ)എഞ്ചിനീയറിംഗ്‌ കോളേജ്‌ യൂണിറ്റിനു തുടക്കമായത്‌.

അങ്ങനെ സുഖസുന്ദരമായി ഒന്നാം വര്‍ഷം ഓടികൊണ്ടിരുന്നു.ഏപ്രില്‍-മെയ്‌ അവധിക്കാലം കേരളത്തിലെ പാറശാല മുതല്‍ തിരോന്തരം വരെയുള്ള എഞ്ചിനീയറോ ഡോക്ടറോ ആവാന്‍ വേണ്ടി കാത്തിരിക്കുന്ന അന്നത്തെ പ്രീഡിഗ്രിക്കരും ഇന്നത്തെ പ്രീ ഇല്ലാത്ത പ്ളസ്‌ ടു ക്കാരും,ആലുവാ ശിവരാത്രി പോലെ ഒത്തുകൂടുന്ന സ്ഥലമായിരുന്നു കിഴക്കേക്കോട്ട.കാരണം മറ്റൊന്നുമല്ല പി.സി.തോമസ്സിണ്റ്റെ എണ്റ്റ്രന്‍സ്‌ കോച്ചിംഗ്‌ ക്ളാസ്‌.ശിവരാത്രി സമയത്ത്‌ ആലുവായില്‍ അല്‍-ബദരിയ ഹോട്ടല്‍ ശിവശക്തിയാകുന്ന പോലെ ഈ സമയമാകുമ്പോള്‍ സമീപത്തുള്ള ഹോസ്റ്റലുകളും ലോഡ്ജുകളും രൂപവും ഭാവവുമൊക്കെ ഒന്നു മാറും.മാര്‍ത്തോമയിലും രണ്ട്‌ നിലകളിലായുള്ള നാലു ഡോര്‍മെട്രികളില്‍ ഈ സമയമാകുമ്പോള്‍ കട്ടിലുകളുടെ എണ്ണം കൂടും.

അങ്ങനെ ഭാവി എഞ്ചിനീയര്‍മാരുടേയും ഡോക്ടര്‍മാരുടേയും രക്ഷിതാക്കള്‍ വര്‍ത്തമാനകാല താമസത്തിനായി സ്ഥലം അന്വേഷിച്ചു നടക്കുന്ന ഒരു മാര്‍ച്ചു മാസം.സമരമോ മറ്റോ മൂലം ക്ളാസ്സില്ലാതെ ഞങ്ങള് നേരത്തെ ഹോസ്റ്റലിലില്‍ എത്തി.വൈകുന്നേരമായിരുന്നെകില്‍ ക്രിക്കറ്റ്‌ കളിക്കാമായിരുന്നു.പുറത്തിറങ്ങാതെ കളിക്കാന്‍ പറ്റിയ ഒരു കളി അവിടെ ഉള്ളത് ടേബിള്‍ ടെന്നീസായിരുന്നു.ഞാന്‍ നേരത്തെ പറഞ്ഞ പച്ച മേശ ടേബിള്‍ ടെന്നീസു കളിക്കുന്നതാണെന്നും ലോകത്ത്‌ ഇങ്ങനെ ഒരു കളിയുണ്ടെന്നും ഞാന്‍ നല്ലപ്പഴാണറിയുന്നത്‌.എന്തായാലും ആ കളി പന്ത്രണ്ട്‌ പേര്‍ക്കു കളിക്കാന്‍ പറ്റാത്തതു കൊണ്ട്‌ "സാറ്റ്‌" കളിക്കാന്‍ തീരുമാനമായി.താഴെ ഹാളിലാണു കണ്ണുപൊത്തി എണ്ണേണ്ടത്‌.ഹോസ്റ്റലിണ്റ്റെ രണ്ടു നിലകളിലായി എവിടെ വേണമെങ്കിലും ഒളിക്കാം.പുറത്തു ഒളിക്കാന്‍ പാടില്ല. അങ്ങനെ നിയമങ്ങള്‍ക്കനുസ്രതമായി കളി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.പെട്ടെന്നാണു രണ്ട്‌ നേരത്തെ പറഞ്ഞ രക്ഷിതാക്കള്‍ റൂമന്വേഷിച്ചു വന്നത്‌.സാറ്റ്‌ കളിക്കുന്ന മല്ലന്‍മാരെ കണ്ട്‌ ഹോസ്റ്റലിനെ പറ്റിയുള്ള അവരുടെ ഇമേജ്‌ ഇടിഞ്ഞോ എന്തോ? അവരെ പോളേട്ടണ്റ്റെ വീട്ടിലേക്കുള്ള ബെല്ലിലേക്കു നയിക്കുമ്പോള്‍ ചോദിച്ച ചോദ്യത്തിനു മറുപടിയായി എഞ്ചിനീയറിംഗ്‌ സ്റ്റുഡെണ്റ്റ്സ്‌ ആണെന്നു പറഞ്ഞതോടെ, ഡോക്ടറായില്ലെങ്കിലും തങ്ങളുടെ മക്കളെ എഞ്ചിനീയറാക്കണോ എന്നൊരു സംശയം ബാക്കി നില്‍ക്കുന്ന പോലെയായിരുന്നു അവരുടെ മുഖഭാവമപ്പോള്‍.അവരെ ബെല്ലടിക്കാനും ബാക്കി കാര്യങ്ങള്‍ക്കുമായി വിട്ടു കൊടുത്ത്‌ ഞങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ കളി തുടര്‍ന്നു.

ബെല്ലടിച്ചു വാതില്‍ തുറന്നതു മിസ്സിസ്സ്‌ പോളേട്ടനായിരുന്നു.കാര്യം ഗ്രഹിച്ച ആണ്റ്റി ഹോസ്റ്റലിണ്റ്റെ ഗുണഗണങ്ങളെ കുറിച്ചു ആഗതര്‍ക്കായി ഒരരമണിക്കൂറ്‍ ക്ളാസെടുത്തു.കോച്ചിംഗ്‌ ക്ളാസ്സില്‍ നിന്നും ഏറ്റവും അടുത്തുള്ള ഹോസ്റ്റല്‍,ശാന്തവും സമാധാനപരവുമായ അന്തരീക്ഷം,ഇനി ക്ളാസ്സ്‌ കഴിഞ്ഞു വന്നാല്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ക്ളിയര്‍ ചെയ്യാന്‍ ലിവിംഗ്‌ എന്‍സൈക്ളോപീഡിയകളായ എല്ലാ ബാച്ചുകളിലേയും പ്രതിനിധികള്‍.അങ്ങനെ ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിതാണു അതിതാണു ഇതു മാത്രമാണു എന്ന നിലയിലെത്തിയപ്പോള്‍ ആഗതര്‍ മുറി കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്‌.താക്കോല്‍ കൂട്ടവുമായി ആണ്റ്റി മുന്‍പിലും ആഗതര്‍ പിന്നിലുമായി ഹാളിലേക്കു വരുമ്പോള്‍ ജെറി സാറ്റ്‌ എണ്ണിതുടങ്ങുകയും ബാക്കിയുള്ളവര്‍ ഒളിക്കാന്‍ ഓടുന്ന കാഴ്ചയുമായിരുന്നു കണ്ടത്‌.നേരത്തെ പറഞ്ഞിരുന്ന ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തിണ്റ്റെ നേര്‍വിപരീതമായതിനാല്‍ നാഗവല്ലിയാകാന്‍ തയ്യാറെടുക്കുന്ന ഗംഗയെ പോലായ ആണ്റ്റി ഒരു വിധത്തില്‍ കണ്ട്രോള്‍ ചെയ്തു.റൂം കാണിക്കാന്‍ തുടങ്ങുമ്പോള്‍ ആണു ആഗതര്‍ ഡോര്‍മെട്രിയുടെ ചുമര്‍ ശ്രദ്ധിച്ചത്‌,ഡോര്‍മെട്രിയുടെ ചുമര്‍ ഒന്നര ആള്‍ പൊക്കത്തില്‍ മരത്തിണ്റ്റെ പാര്‍ട്ടീഷനായിരുന്നു ചെയ്തിരുന്നത്‌.അതിണ്റ്റെ മുകളിലേക്കുള്ള ഭാഗം തുറന്നു തന്നെ കിടന്നിരുന്നു.
"ഇതെന്താണു തുറന്നു കിടക്കുന്നത്‌? ഇവിടെ എന്തു സെക്യൂരിറ്റിയണുള്ളത്‌?" തുടങ്ങിയ ആഗതരുടെ ചോദ്യങ്ങള്‍ക്ക്‌ ആണ്റ്റിയുടെ വകയായി നേരത്തെ പറയാന്‍ വിട്ടു പോയ പ്രധാന ഗുണമായ സെക്യൂരിറ്റി സിസ്റ്റത്തെ കുറിച്ചു അഞ്ചു മിനിട്ട്‌ പ്രഭാഷണം.ഇതിനിടയില്‍ എണ്ണിതീര്‍ത്ത ജെറി ആളുകളെ അന്വേഷിച്ചു നടപ്പായി തുടങ്ങിയിരുന്നു.

"നിങ്ങളുടെ എന്തു സാധനങ്ങളും അതിനി എത്ര വിലപിടിപ്പുള്ളതായാലും ശരി അതിവിടെ സുരക്ഷിതമായിരിക്കും,അതു മാത്രമല്ല നിങ്ങളോടനുവാദം ചോദിക്കാതെ ഒരീച്ച പോലും ഈ മുറിയില്‍ കയറില്ല!!" എന്നൊക്കെ പറഞ്ഞ്‌ മണിച്ചിത്രത്താഴ്‌ തുറന്ന ആണ്റ്റിയേയും ആഗതരേയും ഞെട്ടിച്ചു അടഞ്ഞുകിടന്ന ഡോര്‍മെട്രിയിലെ കട്ടിലിണ്റ്റെ അടിയില്‍ നിന്നും പൊടിയും തട്ടി ഇറങ്ങിവന്ന ആട്ടോ, ക്രിഷ്ണഗുഡിയില്‍ കഴുതപ്പുറത്ത്‌ നിന്നിറങ്ങുന്ന മഞ്ചുവാര്യരെ പോലെ ഒരുചിരിയും ചിരിച്ച്‌ നേരേ ഹാളിലെക്കു പോയി അടുത്ത സാറ്റിനു വേണ്ടി എണ്ണിത്തുടങ്ങി.

നേരത്തെ കഷ്ടപെട്ടു കണ്ട്രോള്‍ ചെയ്ത നാഗവല്ലി ഇപ്രാവശ്യം കൈവിട്ടു പോയതിനാല്‍ ആഗതരോടായി ആണ്റ്റി അലറി
"ഇവിടെ റൂമൊന്നും ഒഴിവില്ല "